അവനവൻ കുഴിച്ച കുഴിയിൽ ? ചൈനയെ പിടിവിടാതെ കൊറോണ; ഇന്നും ആയിരക്കണക്കിന് രോഗികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവനവൻ കുഴിച്ച കുഴിയിൽ ? ചൈനയെ പിടിവിടാതെ കൊറോണ; ഇന്നും ആയിരക്കണക്കിന് രോഗികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 07:54 am IST
Facebook
Twitter
WhatsAppTelegram

ബെയ്ജിംഗ് : ലോകത്തെ പല രാജ്യങ്ങളിലും കൊറോണ ഭീതി ഒഴിയുമ്പോൾ ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇന്നും പകുതിയിലധികം കടകൾ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുമ്പോൾ. കർശനമായ കൊറോണ നിയന്ത്രണങ്ങൾ ഭരണകൂടം പിൻവലിച്ചതിന് പിന്നാലെയാണ് വീണ്ടും കേസുകൾ വർദ്ധിക്കുന്നത് എന്നാണ് റിപ്പോർട്ട്.

വുഹാനിലെ ലാബിൽ നിന്ന് കൊറോണ മഹാമാരി പടർന്നുപിടിച്ചത് മുതൽ പ്രതിരോധ കുത്തിവെയ്പ്പുകളോ മറ്റ് ചികിത്സകളോ നൽകാതെ ജനങ്ങളെ വീടുകളിൽ അടച്ചിടുന്ന നയമാണ് ചൈന നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്‌സിനുകൾ കുത്തിവെയ്‌ക്കാതെ സ്വയം നിർമ്മിച്ച വാക്‌സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം. കേസുകൾ വർദ്ധിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ആളുകളെ പൂർണമായും നിയന്ത്രിക്കുകയായിരുന്നു ഇവരുടെ രീതി.

മൂന്ന് വർഷമായി രാജ്യത്ത് ഇത് തുടർന്നുവരികയാണ്. സീറോ കൊറോണ നയം ഉൾപ്പെടെ സർക്കാർ നടപ്പിലാക്കിയിരുന്നു. പക്ഷേ ഇതിലൂടെയൊന്നും കൊറോണ വ്യാപനം കുറയ്‌ക്കാനായില്ല.

ഇതോടെ ഭരണകൂടത്തിനെതിരെ ജനങ്ങളും തെരുവിലിറങ്ങി. ആളുകളെ അഴികൾക്കുള്ളിലാക്കുന്ന ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെയാണ് ഇവർ പ്രതിഷേധം നടത്തിയത്. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ ഏർപ്പെടുത്താത്ത കർശനമായ നിയന്ത്രണങ്ങൾ തങ്ങൾക്കാവശ്യമില്ലെന്നും സുരക്ഷിതമായ ചികിത്സാ രീതികളാണ് സർക്കാർ ഒരുക്കേണ്ടത് എന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വർഷങ്ങളായി കൊറോണ പ്രതിരോധം എന്ന പേരിൽ ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ കൊണ്ട് വൈറസിനെ ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് ജനങ്ങൾ തന്നെ തുറന്നടിച്ചു.

പ്രതിഷേധം കനത്തതോടെയാണ് ചൈനീസ് ഭരണകൂടം ഇത്തരം നിയന്ത്രണങ്ങൾ നിർത്തിലാക്കിയത്. പതിവ് പരിശോധനകൾ പോലും റദ്ദാക്കി.

നിയന്ത്രണങ്ങൾ പിൻവലിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും വീണ്ടും രാജ്യത്ത് രോഗവ്യാപനം രൂക്ഷമാവുകയാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. രോഗബാധയെ തുടർന്ന് ആളുകൾ ഇന്നും ക്വാറന്റൈനിലാണ്. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ഇവർ നിർബന്ധിതരാകുന്നു. ഫലപ്രദമല്ലാത്ത ചികിത്സാ രീതികളാണ് ഇതിന് കാരണമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്.

ചൈനയിൽ കൊറോണയുടെ മറ്റൊരു വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുമെന്നും ഒരാളിൽ നിന്ന് 18 പേരിലേക്ക് വരെ ഇത് പകരാമെന്നും പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റായ സോങ് നാൻഷാൻ പറഞ്ഞു. പ്രമുഖ നഗരങ്ങളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഇന്ന് രോഗബാധിതരായിരിക്കുന്നത്. ശനിയാഴ്ച ബെയ്ജിംഗിൽ 1,661 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ബെയ്ജിംഗിലെ കടകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ കൊറോണ ഭീതി കാരണം ഞായറാഴ്ച അധികം പേരും വീടുകളിൽ അടച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് കുറച്ച് കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ബെയ്ജിംഗിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ ചായോങ്ങിലെ മാളുകൾ വിജനമായിരുന്നു,സലൂണുകളും റെസ്റ്റോറന്റുകളും ചില്ലറ വ്യാപാരികളുടെ കടകളുമെല്ലാം അടച്ചിട്ട അവസ്ഥയാണ്.

Tags: COVID-19china coronaചൈനXi Jin Ping
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies