ഇസ്ലാമാബാദ് : പാകിസ്താനിൽ ഇന്ത്യ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന ആരോപണവുമായി പാക് മന്ത്രി റാണ സനാഉല്ല .വിഷയം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായും റാണ സനാഉല്ല പറഞ്ഞു.
“ഞങ്ങളുടെ നിലപാട് ലോകത്തിന് മുന്നിൽ കൊണ്ടുവരാനും തീവ്രവാദത്തിൽ ഇന്ത്യയുടെ മുഖം അനാവരണം ചെയ്യാനും പാകിസ്താൻ തീരുമാനിച്ചു,” പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ഇമ്രാൻ മെഹ്മൂദിന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ നടന്ന പത്രസമ്മേളനത്തിൽ റാണ സനാഉല്ല പറഞ്ഞു.
പതിറ്റാണ്ടുകളായി ഞങ്ങൾ ഭീകരവാദത്തിന്റെ തീയിൽ ജ്വലിക്കുകയാണ് വിഷമിക്കുകയാണ് . ഞങ്ങളുടെ പള്ളികൾ, ഇമാംബർഗകൾ, പ്രധാനപ്പെട്ട കെട്ടിടങ്ങൾ, ഒത്തുചേരലുകൾ എന്നിവ ഇന്ത്യ ലക്ഷ്യമിടുന്നു.
2021 ജൂണിൽ ജമാ അത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദിന്റെ ജോഹർ ടൗണിലെ വസതിക്ക് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതും ഇന്ത്യയാണ് ചെയ്തത് . ആക്രമണത്തിന്റെ സൂത്രധാരൻ “ഒരു ഇന്ത്യൻ പൗരനാണെന്നും അയാൾ റോയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസിലായിരുന്നു – എന്നുമാണ് പാക് മന്ത്രിയുടെ ആരോപണം.
പാകിസ്താന്റെ ഭീകരപ്രവർത്തനങ്ങളെ കുറിച്ച് ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും, തെളിവുകൾ നൽകുകയും ചെയ്തതിനു പിന്നാലെയാണ് പാക് മന്ത്രിയുടെ ആരോപണം. ഇന്ത്യയിൽ പല സ്ഫോടനങ്ങളും ആസൂത്രണം ചെയ്ത ഭീകരനാണ് ഹഫീസ് സെയ്ദിനെ സംരക്ഷിക്കാനാണ് പാകിസ്താൻ മിക്കപ്പോഴും ശ്രമിക്കുന്നത് .
Comments