തവാംഗ്: അരുണാചൽ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യൻ സൈന്യം വിജയകരമായി ചെറുത്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കരസേന. സൈന്യ ത്തിന്റെ മൂന്ന് യൂണിറ്റുകളാണ് ചൈനയ്‌ക്ക് ശക്തമായ മറുപടി നൽകിയത്. ജമ്മുകശ്മീർ റൈഫിൾസ്, ജാട്ട് റജിമെന്റ്, സിഖ് ലൈറ്റ് ഇൻഫന്ററി എന്നീ മൂന്ന് സൈനിക വിഭാഗങ്ങളുടെ ഓരോ യൂണിറ്റുകൾ അതിർത്തിയിൽ മിന്നൽ വേഗത്തിലാണ് ചൈനീസ് സൈന്യത്തിന് നേരെ പോരാട്ടം നടത്തിയത്.
ഒരു യൂണിറ്റ് മാറി പുതിയ യൂണിറ്റ് ഡ്യൂട്ടിയിലേക്ക് പ്രവേശിക്കാനായി തയ്യാറെടുക്കുന്ന നേരത്തായിരുന്നു ചൈനയുടെ നീക്കം. മൂന്ന് യൂണിറ്റ് ഒരേ സമയം ഇന്ത്യയുടെ അതിർത്തി യിലുണ്ടായിരുന്നത് പ്രത്യാക്രമണത്തിന്റെ വേഗത കൂട്ടിയെന്നും കരസേന ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയുടെ 300 പേർക്കെതിരെ ഇരട്ടി സൈനികർ അതിർത്തിയിൽ ഉണ്ടായതാണ് ഇന്ത്യയ്‌ക്ക് നേട്ടമായത്.
അതിവേഗം അതിർത്തിയിലെ ഹിമാലയൻ മേഖലയിലെ ദുർഘടമായ പർവ്വത ശിഖര ങ്ങൾക്കപ്പുറം കടന്ന് പ്രതികരിച്ചത്. ചൈനയുടെ തന്ത്രത്തെ പൊളിക്കാൻ സാധിച്ചത് കൃത്യമായ ഏകോപനത്താലെന്നും കരസേന അറിയിച്ചു. അടിച്ചോടിച്ച് മുള്ളുവേലിയ്‌ക്കപ്പുറം ചൈനീസ് സൈനികരെ മലമുകളിൽ നിന്നും ഉരുട്ടി താഴെയ്‌ക്കെറിയുന്നതിൻറേയും ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
ചൈനയുടെ അതിർത്തി മേഖലയായ യാംഗ്‌സേയിൽ നിന്നുള്ള ചൈനീസ് സംഘമാണ് ഇന്ത്യൻ അതിർത്തി കടക്കാനുള്ള ഗൂഢ പദ്ധതിയുമായി മുന്നോട്ട് പോയത്. കയ്യിൽ കുന്തങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലിൽ ക്ഷതമേൽപ്പിക്കാൻ സാധിക്കുന്ന ആയുധങ്ങളും ലഡാക്കിലേതിന് സമാനമായിരുന്നുവെന്നും സൈനികർ അറിയിച്ചു.
Comments