പത്തനംതിട്ട : പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പത്തനംതിട്ട അയിരൂർ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ജയ്സലിന് എതിരെയാണ് കേസെടുത്തത്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്.
പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ക്വാട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്യുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാൻ മൂന്ന് ദിവസത്തിനകം പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.
എന്നാൽ പോക്‌സോ കേസ് പ്രതി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രകൃതിവിരുദ്ധ പീഡന പരാതിയിൽ പോലീസ് ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്.
പോക്‌സോ കേസ് ഒതുക്കി തീർക്കാൻ സിഐ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. 1,35,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്.
Comments