ന്യൂഡൽഹി: ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യം തകർക്കുന്ന വാക്കുകളാണ് രാഹുലിൽ നിന്നുണ്ടാകുന്നതെന്നും ഇത് കോൺഗ്രസ് നേതാ ക്കളുടെ പാരമ്പര്യ സ്വഭാവമാണെന്നും രാജ്യത്തിന് ഇവർ അപമാനമാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. ചൈനയേക്കാൾ അപകടകരമാണ് രാജ്യത്തിനകത്ത് നിന്നും നേതാക്കൾ നടത്തുന്ന പരാമർശങ്ങളെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ വിമർശിച്ചു. രാജ്യസ്‌നേഹികളായവരെല്ലാം രാഹുലിനെ അപലപിക്കണമെന്നും നദ്ദ പറഞ്ഞു.
എത്രമാത്രം അവഹേളിച്ചു എന്നതല്ല വിഷയം. ഏത് സമയത്ത് എന്ത് പറഞ്ഞു എന്നതാണ്. ഇന്ത്യൻ സൈന്യം എന്നും ലോകത്തിലെ ഏറ്റവും ധീരന്മാരും പോരാളികളുമാണെന്ന് തെളിയി ച്ചവരാണ്. അവർക്കെതിരെ സ്വന്തം രാജ്യത്തിരുന്ന് എല്ലാവർക്കും ബോദ്ധ്യമുള്ള ഒരു കാര്യം തെറ്റായി പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നദ്ദ പറഞ്ഞു. ദോക് ലാമിൽ മുമ്പ് ഇന്ത്യാ-ചൈന പോരാട്ടം നടക്കുമ്പോൾ ആരേയുമറിയിക്കാതെ ചൈനീസ് എംബസിയിൽ പോയ വ്യക്തിയായിരുന്നു രാഹുലിന്റെ പിതാവായ രാജീവെന്ന് ആരും മറക്കരുതെന്നും നദ്ദ ഓർമ്മിപ്പിച്ചു.
കോൺഗ്രസ് എന്നും ചൈന ചായ്വുള്ള പാർട്ടിയാണ്. അവരുടെ നയങ്ങളും ബന്ധങ്ങളും എങ്ങിനെയായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ചൈനയിൽ നിന്നും ആറ് പതിറ്റാണ്ടിൽ എന്തൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് എംബസി കോൺഗ്രസിന്റെ ട്രസ്റ്റായ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയ വഴിവിട്ട ധനസഹായ കണക്ക് രാജ്യം ഇപ്പോൾ അന്വേഷിക്കുകയാണെന്നും നദ്ദ പറഞ്ഞു.
ചൈനയേയും പാകിസ്താനേയും എല്ലാ അതിർത്തി സംഘർഷത്തിലും ഉടനെ കയറി ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നയം രാജ്യസുരക്ഷയ്‌ക്ക് അപകടമാണെന്നും നദ്ദ പറഞ്ഞു. പുൽവാമയിലെ സർജിക്കൽ സ്‌ട്രൈക്കിൽ രാഹുൽ അന്ന് പാകിസ്താനൊപ്പ മായിരുന്നു. ഗാൽവാനിൽ ചൈനയ്‌ക്കൊപ്പവും. പാകിസ്താന്റേയും ചൈനയുടേയും ചിലവിൽ വക്താവായി ഒരാൾ ഇന്ത്യയിൽ പ്രസംഗിച്ചു നടക്കുകയാണെന്നും നദ്ദ പരിഹസിച്ചു.
Comments