പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തതിലൂടെ കൃത്യത്തിൽ പങ്കെടുത്തവർ മാത്രമല്ല, ആസൂത്രണം നടത്തിയവരും അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രശാന്ത് ശിവന്റെ പ്രതികരണം.
ആർഎസഎസ് മുൻ പ്രചാരക് ശ്രീനിവാസിനെ ഇസ്ലാമിക ജിഹാദികൾ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻഐഎഏറ്റെടുത്തു. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ രണ്ടുപേരെ ഇനിയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വെറും പത്തുസെക്കന്റ് സമയം മാത്രമെടുത്ത് ശ്രീനിയേട്ടന്റെ മരണം ഉറപ്പ് വരുത്തിയ പോപ്പുലർ ഫ്രണ്ട് ജിഹാദിയുടെ പേരോ മറ്റു വിവരങ്ങളോ ഇനിയും കണ്ടെത്താൻ കേരള പോലീസിന് കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ അവർ അതിനു തയ്യാറായിട്ടില്ല
എൻഐഎ കേസ് ഏറ്റെടുക്കന്നതോടെ ഈ കൊലപാതകത്തിൽ പങ്കെടുത്തവർ മാത്രമല്ല, ഈ കൊലപാതകം ആസൂത്രണം ചെയ്തവരും കൽത്തുറങ്കിൽ അടക്കപ്പെടും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ലെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു.
ഇത് മധുരാനഗരം ചുട്ടരിച്ച കണ്ണകിയുടെ മണ്ണാണ്. കണ്ണകി തോറ്റിട്ടില്ല, പിന്നല്ലേ കണ്ണകിയുടെ മക്കൾ! പേപ്പട്ടി ഫെഡറേഷന്റെ അവസാന ജിഹാദിയും ഇന്നാട്ടിലെ മനുഷ്യനിർമ്മിതവും നീതിയുക്തവുമായ നിയമമനുസരിച്ചു ശിക്ഷിക്കപ്പെടും എന്നതിൽ തർക്കമില്ല, കാരണം, ഭാരതം ഇന്നു ഭരിക്കുന്നത് ജിഹാദികളുടെ ബിനാമികളല്ല, അടിയുറച്ച ദേശീയവാദികളാണെന്നും പ്രശാന്ത് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments