ന്യൂഡൽഹി: ജീവിതപങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ കുറിച്ച് മനസ് തുറന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വയനാട് എംപി തന്റെ മനസ് തുറന്നത്. രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയെ കുറിച്ചുള്ള ചോദ്യമാണ് വിവാഹസങ്കൽപ്പത്തിലേക്ക് എത്തിച്ച്.
ഇന്ദിരയെപ്പോലെ ഒരു ഉരുക്കുവനിത ജീവിതത്തിലും ഉണ്ടാകുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോഴാണ് മനസ് തുറന്നത്. ഉരുക്കുവനിതയായ മുത്തശ്ശിയുടെ ഗുണഗണങ്ങൾക്കൊപ്പം തന്റെ അമ്മയുടെ ഗുണങ്ങൾ കൂടി പങ്കാളിക്ക് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് യുവ നേതാവ് പറഞ്ഞു. ജീവിതത്തിലെ സ്‌നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞു.
തന്നെ പപ്പു എന്ന് വിളിക്കുന്നവർ ഉള്ളിൽ ഭയമുള്ളവരാണെന്നും പരിഹസിക്കുന്നതിൽ പരിഭവമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മിണ്ടാപ്പാവ എന്നായിരുന്നു ഇന്ദിരാഗാന്ധിയെ പരിഹസിച്ചിരുന്നത്. എന്നാൽ, അവർ എക്കാലവും ഉരുക്കു വനിതയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments