ചെന്നൈ: വീട്ടിൽ സൂക്ഷിച്ച പടക്കത്തിന് തീപ്പിടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ നാമക്കലാണ് ദാരുണ സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പടക്കക്കട ഉടമയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. കടയുടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാർ, ഭാര്യ പ്രിയ, ഭാര്യ മാതാവ് ശെൽവി, അയൽവാസി എന്നിവരാണ് മരിച്ചത്. അപകടത്തിൽ തില്ലൈകുമാറിന്റെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുതുവത്സരാഘോഷങ്ങൾക്ക് വിൽക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്ക കൂട്ടത്തിനാണ് തീപിടിച്ചത്. പാൽ തിളപ്പിക്കുന്നതിനായി ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഒരു ടണ്ണോളം നാടൻ പടക്കത്തിനാണ് തീപിടിച്ചത്. ഇവ അനധികൃതമായാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പ്രദേശത്തെ തീ അണയ്ക്കാനായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments