കോട്ടയം: പുതുവർഷ രാവിൽ കോട്ടയത്ത് സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. വാഗമൺ പൈൻകാട്ടിലേക്കുള്ള വഴിയിലെ മൂന്ന് വഴിയോരക്കടകൾ തീവെച്ച് നശിപ്പിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കച്ചവടക്കാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാത്രി 10.00 മണിയോടെ കച്ചവടക്കാർ കടകൾ അടച്ചിരുന്നു. പുലർച്ചെ കടകളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. പീരുമേട് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
സംഭവത്തിന് കാരണക്കാരായവരെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശത്തെ സ്വകാര്യ ഭക്ഷണശാല ഉടമസ്ഥർ ഉപരോധം സംഘടിപ്പിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാമെന്ന പോലീസിന്റെ ഉറപ്പിന്മേലാണ് ഉപരോധം അവസാനിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments