ചെന്നൈ: തമിഴ്നാട്ടിൽ ഹോസ്റ്റലിനുള്ളിൽ വച്ച് 15-കാരിയെ ബലാത്സംഗം ചെയ്ത പാസ്റ്റർ അറസ്റ്റിൽ. സംഭവത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാരനായ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് അവധിക്ക് വീട്ടിലേക്ക് വന്ന പെൺകുട്ടി തിരിച്ച് പോകുന്നില്ലെന്ന് പറഞ്ഞതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. സംഭവം മറ്റാരുമറിയരുതെന്ന് പാസ്റ്റർ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു. എന്നാൽ ഇക്കാര്യം വീട്ടുകാരറിഞ്ഞതോടെ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പാസ്റ്റർ ആൻഡ്രൂസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിയിൽ പോകുമ്പോൾ പതിവായി കാണാറുള്ള പരിചയത്തിലാണ് പാസ്റ്റർ നടത്തിവരുന്ന ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ പറഞ്ഞയച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. 15-കാരിയുടെ അനുജനെയും ഹോസ്റ്റലിൽ നിർത്തിയിരുന്നു. പാസ്റ്ററും അയാളുടെ ഭാര്യയും ചേർന്നായിരുന്നു പാവപ്പെട്ടവർക്ക് വേണ്ടി ഹോസ്റ്റൽ നടത്തിയിരുന്നത്. കുട്ടികൾക്കും വനിതകൾക്കും വേണ്ടിയായിരുന്നു ഹോസ്റ്റൽ.
ഒരുദിവസം ഹോസ്റ്റലിൽ പതിവായി നടക്കാറുള്ള സായാഹ്ന പ്രാർത്ഥനയിൽ പെൺകുട്ടി പങ്കെടുത്തില്ല. ഇത് ചോദ്യം ചെയ്യാൻ റൂമിനകത്തേക്ക് പാസ്റ്റർ വരികയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments