കോട്ടയം: കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടു പോയെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്ജ്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സ്കൂൾ കലോത്സവത്തിൽ നിന്നും പഴയിടം മോഹൻ നമ്പൂതിരി പടിയിറങ്ങിയതിൽ ജനം ടീവിയോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോർജ്ജ്.
‘വളരെ വസ്തുതതാപരമായി പ്രശ്നത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. 17 കൊല്ലത്തിൽ ഈ ഒരു വർഷത്തിലല്ലാതെ ഭക്ഷണത്തെ സംബന്ധിച്ച് ഒരു വിവാദത്തിൽ പഴയിടം നമ്പൂതിരി അകപ്പെട്ടിട്ടില്ല. പരിശുദ്ധമായി ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ് പഴയിടം മോഹനൻ നമ്പൂതിരി. ദൈവത്തിൽ വിശ്വസിച്ചാണ് ആ മനുഷ്യൻ ഭക്ഷണമുണ്ടാക്കുന്നത്. ആ മനുഷ്യനെയാണ് അപമാനിക്കുന്നത്. കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടുപോയി. മുസ്ലിം സമൂഹത്തോട് ഏറ്റവും മാന്യമായി പെരുമാറുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഒരു വിഭാഗം തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു. അതിന്റെ ഭാഗം തന്നെയാണ് ഈ വിവാദങ്ങളും’.
‘മുഹമ്മദ് റിയാസാണ് കലോത്സവം കോഴിക്കോട് വച്ചത്. ഈ റിയാസിന് ആരുമായാണ് ബന്ധം?. ഫാരിസ് അബൂബക്കറിന്റെ ഒരു സംഘമാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ആയാളെ മുന്നിൽ കാണാൻ കഴിയില്ല, എന്നാൽ ഫാരിസാണ് കേരളത്തിന്റെ ഭരണം നടത്തുന്നത്. ഫാരിസ് അബൂബക്കറിന്റെ പെങ്ങളുടെ മകനാണ് മുഹമ്മദ് റിയാസ്. വിദ്യാഭ്യാസ മേഖലയിൽ എന്തു വേണമെന്ന് തീരുമാനിക്കുന്നത് റിയാസ് ആണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെയും വിദ്യാർത്ഥികളുടെയും കാര്യം കഷ്ടമാണ്’ എന്നും പി.സി.ജോർജ്ജ് ജനം ടീവിയോട് പറഞ്ഞു.
Comments