ഹൈദരാബാദ് : തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിൽ ഏറ്റുമുട്ടലിനൊടുവിൽ കമ്യൂണിസ്റ്റ് ഭീകരൻ മദ്വി ഹിദ്മയെ വധിച്ചു.സിആർപിഎഫിന്റെ കോബ്ര ബറ്റാലിയൻ വിഭാഗമാണ് ഭീകരനെ വകവരുത്തിയത്. ഭീകരരെ നിർവീര്യമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരനെ വധിച്ചത്. അതിർത്തി ഗ്രാമത്തിൽ ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
1996-ൽ ആണ് ഹിദ്മ ഭീകര പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. 2021-ൽ 22 സുരക്ഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഹിദ്മയായിരുന്നു. ഇയാളുടെ തലയ്ക്ക് സർക്കാർ 45 ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. ബിജ്പൂർ, സുക്മ ആക്രമണങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നതായും വിവരമുണ്ട്. ഭീകരനെ കീഴടക്കാനുളള ഏറ്റുമുട്ടലിൽ 6 സൈനികർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
Comments