ന്യൂഡൽഹി: ഓയിൽ, ഗ്യാസ് നിർമാണത്തിൽ 58 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യ. 2023ഓടെ ഊർജ്ജ സ്രോതസ്സുകളിൽ വൻ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു.
ഊർജ്ജ നിർമാണത്തിൽ ആഗോളത്തലത്തിൽ തന്നെ ഭീമൻമാരായ Chevron Corp, ExxonMobil TotalEnergise എന്നീ മൾട്ടി നാഷണൽ കമ്പനികളിൽ നിക്ഷേപം നടത്തുന്നതാണ്. എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവുമധികം എണ്ണ ഉപഭോഗം ചെയ്യുന്ന രാഷ്‌ട്രം കൂടിയായതിനാൽ ഇറക്കുമതി ചെയ്യുന്നത് പരമാവധി കുറച്ച് ചിലവ് ചുരുക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതിയാണ്. പെട്രോളും ഡീസലും നിർമ്മിക്കുന്നതിന് വേണ്ടി എത്തിക്കുന്ന ക്രൂഡ് ഓയിലാണിത്. എണ്ണ ഇറക്കുമതി ചുരുക്കാൻ നിർമാണ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം രാജ്യത്ത് ജൈവ ഊർജ്ജത്തിന്റെ നിർമ്മാണവും ഉപഭോഗവും വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Comments