ജയ്പൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ ഹോഡു ഗ്രാമം. 28-കാരൻ സൊഹൻ, 26-കാരനായ സുമർ സിംഗ് എന്നിവരാണ് മരിച്ചത്. അനുജൻ സുമർ സിംഗിന്റെ മരണമറിഞ്ഞ് വീട്ടിലെത്തിയ ജ്യേഷ്ഠൻ വാട്ടർ ടാങ്കിൽ വീണ് മരിക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും മൃതദേഹം ഒരു ചിതയിൽ സംസ്‌കരിച്ചു.
26-കാരനായ സുമർ സിംഗ് ഗുജറാത്തിലെ സൂററ്റിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് മേൽക്കൂരയിൽ നിന്ന് കാൽ വഴുതി വീണത്. തുടർന്ന് ചികിത്സയിലിരിക്കയാണ് സിംഗ് മരിച്ചത്. തുടർന്ന് ജയ്പൂരിൽ പഠിക്കുകയായിരുന്ന സൊഹൻ അനുജന്റെ മരണമറിഞ്ഞ് എത്തുകയായിരുന്നു.
പിറ്റെ ദിവസം വീട്ടിൽ നിന്നും കുറച്ചകലെ വെളളമെടുക്കാൻ പോയ സഹോദരൻ കാൽ വഴുതി ടാങ്കിൽ വീണ് മരിക്കുകയായിരുന്നു. വെളളമെടുക്കാൻ പോയ സൊഹനെ കാണാതത്തിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മൃതദേഹം ടാങ്കിൽ കണ്ട ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments