‘കടവുൾ പുണ്യത്തിൽ ഉടമ്പില് ഉയിരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യർത്ക്ക് നാൻ വരുവേൻ സ്വാമി. അത് താൻ ഏൻ ലച്ചിയമേ’ ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാൻ രാപകലില്ലാതെ സേവനം ചെയ്യുന്ന വിശുദ്ധി സേനയിലെ അംഗമായ 62-കാരന്റെ വാക്കുകളാണിത്. അയ്യപ്പന്റെ പൂങ്കാവനം വിശുദ്ധമാക്കാൻ രണ്ട് പതിറ്റാണ്ടിലേറെ കാലാമായി എത്തുന്നയാളാണ് രാമസ്വാമി.
തുടർച്ചയായി 20 വർഷമായി അദ്ദേഹം ഇവിടെ എത്തുന്നുണ്ട്. മണ്ഡലകാലത്തും മാസ പൂജയ്‌ക്കും അദ്ദേഹം മുടങ്ങാതെ സന്നിധാനത്തെത്തും. പൂങ്കാവന ശുചീകരണ വേളയിൽ അസുഖങ്ങളോ, ദേഹാസ്വാസ്ഥ്യങ്ങളോ മറ്റൊന്നും തന്നെയും ഉണ്ടായിട്ടില്ലെന്ന് രാമസ്വാമി.
കഴിഞ്ഞ ഇരുപത് വർഷമായി ശബരിമലയിലുണ്ടായ വളർച്ച ്ത്ഭുതകരമാണെന്നാണ് രാമസ്വാമി പറയുന്നത്. പൂങ്കാവനം ശുചീകരിക്കാൻ ലഭിക്കുന്ന അവസരം ഏറെ സൗഭാഗ്യകരമായ നേട്ടമാണെന്നും സന്നിധാനത്ത് ഏത് തരം ശുചീകരണ പ്രവർത്തനം ചെയ്യുന്നതിനും ഒരു മടിയുമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.സേലം അത്തൂർ സ്വദേശി രാമസ്വാമി നാട്ടിൽ കർഷകനാണ്.
ശബരിമലയിലെ വലിയ നടപ്പന്തലിലും പമ്പയിലും മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിശുദ്ധിസേന നിസ്വാർത്ഥ സേവനമാണ് നടത്തുന്നത്. ശബരിമല സാനിറ്റേഷൻ സൊസൈറ്റി തമിഴ്‌നാട് അയ്യപ്പസംഘം മുഖേനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. ഈ വർഷം 1,000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്‌ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങൡ നിയോച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.
Comments