പാലക്കാട്: മാസങ്ങളായി ധോണിയെ വിറപ്പിച്ച കൊമ്പൻ പിടി സെവനെ(ടസ്കർ ഏഴാമനെ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് വച്ച് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
30 മിനിറ്റ് സമയം വേണം ആനക്ക് മയക്കമുണ്ടാകാൻ. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനിറ്റ് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിയിലെ ക്യാമ്പിൽ നിന്നും തിരിച്ചിട്ടുണ്ട്. ആനയെ പിടികൂടാനായുള്ള ശ്രമം രണ്ട ദിവസമായി നടന്നു വരികയായിരുന്നു. ഉൾക്കാട്ടിലേക്ക് കയറിയതോടെ മയക്കുവെടി വയ്ക്കാൻ സാധിച്ചിരുന്നില്ല. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ശ്രമം നടത്തിയിരുന്നു.
ദൗത്യം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു. മൂന്ന് കുങ്കിയാനകളെ വനത്തിൽ എത്തിച്ചിട്ടുണ്ട്. ആനെയെ കൊണ്ടു വരാനുള്ള ലോറിയും വനത്തിനുള്ളിൽ പ്രവേശിച്ചു. അടുത്ത അര മണിക്കൂർ നിർണ്ണായകമാണെന്ന് വനം വകുപ്പ് അറിയിച്ചു . രാവിലെ 7.15 നായിരുന്നു പിടി സെവലെ വെടിവെച്ചത്.
Comments