എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം മകൻ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2023 മെയ് മാസത്തിലാകും അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്ഥാനാരോഹണമെന്നാണ് പുതിയ വിവരം. സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹം പതിവിലും വിപരീതമായി പരമ്പരാഗത രാജകീയ വസ്ത്രം ധരിക്കില്ലെന്നാണ് വിവരം. നൂറ്റാണ്ടുകളായി രാജാക്കന്മാർ പിന്തുടർന്ന് വന്നിരുന്ന സമ്പ്രാദയത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സാധാരണയായി കിരീടധാരണ ചടങ്ങിൽ പട്ട് സ്റ്റോക്കിംഗുകളും ബ്രീച്ചുകളുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ചാൾസ് മൂന്നാമൻ സൈനിക യൂണിഫോം ധരിച്ചാകും സ്ഥാനാരോഹണ ചടങ്ങിനെത്തുകയെന്നാണ് പ്രാഥമിക വിവരം. പാരമ്പര്യമായി പിന്തുടർന്ന് വരുന്ന പലതും ഉപേക്ഷിക്കുമെന്നും വിവരമുണ്ട്. പുരാതന ആചാരങ്ങളും വേഷവും മറ്റും ഉപേക്ഷിക്കാനൊരുങ്ങുന്നവയിൽ പെടുന്നു.
ചാൾസ് രാജകുമാരന്റെയും ഭാര്യ കാമിലയുടെയും കിരീടധാരണ ചടങ്ങ് മെയ് 6-നാണ് നടക്കുക. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ നടക്കുക. മെയ് 7-ന് സർ കാസിൽ കിരീടധാരണ കച്ചേരിയും സംഘടിപ്പിക്കും. ലോക പ്രശ്‌സതരായ ഗായകരുടെ നേതൃത്വത്തിലാകും പരിപാടി സംഘടിപ്പിക്കുക. ചടങ്ങിൽ ആയിരക്കണക്കിന് പൊതുജനങ്ങളെ പങ്കെടുപ്പിക്കും.ഇതിന് മുന്നോടിയായി ടിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി പൊതു ബാലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിഭവ സമൃദ്ധമായ സദ്യയും പരിപാടിയോട് അനുബന്ധിച്ചുണ്ടാകും.
Comments