എറണാകുളം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടലിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഏറ്റവും കൂടുതൽ ജപ്തി നടന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ ജപ്തി നടപടിക്കിടെ തർക്കങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
126 ഭീകരരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടു കെട്ടിയത്. തിരുവനന്തപുരം- 5, കൊല്ലം -1, പത്തനംതിട്ട- 6, ആലപ്പുഴ-5, കോട്ടയം- 5, എറണാകുളം-6, തൃശ്ശൂർ- 18, പാലക്കാട് – 23, കോഴിക്കോട് -22, വയനാട് -11, കണ്ണൂർ -8, കാസർകോട് – 6. എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
കൊല്ലത്ത് ആകെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ സത്താറിന്റെ സ്വത്തുക്കൾ മാത്രമേ കണ്ടുകെട്ടിയിട്ടുള്ളു. ജപ്തിക്ക് എതിരെ ഉണ്ടായിരിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കോടതി ഉത്തരവ് ഉണ്ടായിട്ടും കണ്ടുകെട്ടൽ നടപടികൾ വൈകിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഉതത്തരവിൽ പറഞ്ഞ സമയത്തിനുള്ളിൽ ജപ്തി പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചില്ല. നടപടികൾക്ക് രണ്ട് ദിവസം കൂടി കാലതാമസം സംഭവിക്കുകയായിരുന്നു.
Comments