പത്തനംതിട്ട: ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തെ വരുമാനം 351 കോടി രൂപ. ചരിത്രത്തിലെ ഉയർന്ന വരുമാനമാണിത്. അരക്കോടിയിലേറെ തീർത്ഥാടകരാണ് ഇത്തവണ അയ്യനെ കാണാനെത്തിയത്. ഈ വർഷം സന്നിധാനത്ത് എത്തിയ അരക്കോടിയിലധികം തീർത്ഥാടകരിൽ 20 ശതമാനം കുട്ടികളായിരുന്നു.
കഴിഞ്ഞ വർഷം ശബരിമലയിലെ വരുമാനം 151 കോടി രൂപയായിരുന്നു. വരുമാനത്തിൽ 40 ശതമാനമാണ് ബോർഡിന്റെ ചെലവ്. കാണിക്കയായി ലഭിച്ച നാണയത്തിന്റെ നാലിലൊന്ന് മാത്രമാണ് എണ്ണിത്തീർന്നത്. 20 കോടിയിലധികം രൂപയുടെ നാണയം കിട്ടിയിലെന്നാണ് വിലയിരുത്തൽ. എണ്ണൽ പൂർത്തിയാകുന്നതോടെ തുക വീണ്ടും ഉയരും. ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും ഫെബ്രുവരി അഞ്ച് മുതൽ നാണയങ്ങൾ എണ്ണി തുടങ്ങുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ വ്യക്തമാക്കിയത്.
അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ വിഷംശം കണ്ടെത്തിയ സാഹചര്യത്തിൽ ഏലക്ക് ഉപയോഗിക്കാതെ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏലക്ക ഇല്ലെങ്കിലും അരവണയുടെ സ്വാദിന് വ്യത്യാസമില്ലെന്ന് മനസിലായതായും അനന്തഗോപൻ പറഞ്ഞു. പ്രസാദം തയ്യാറാക്കുന്നതിനുള്ള ഉത്പന്നങ്ങൾ പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ബോർഡിന് ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലെന്ന്ും നിർദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments