ഡൽഹി: പത്മ പുരസ്‌കാര ജേതാക്കളുടെ ജീവിതത്തെപ്പറ്റി രാജ്യത്തെ ജനങ്ങൾ അടുത്തറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2023 ലെ ആദ്യത്തെ ‘മൻ കി ബാത്ത്’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയുടെ 97-ാം പതിപ്പാണിത്. പത്മ പുരസ്‌കാര ജേതാക്കളിൽ വലിയ ഒരു ഭാ?ഗം വനവാസി സമൂഹങ്ങളിൽ നിന്നുള്ളവരാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു. ഗോത്രജീവിതം നഗരജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്, അതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. എന്നിരുന്നാലും ആദിവാസി സമൂഹങ്ങൾ അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ എപ്പോഴും ഉത്സുകരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചിത്രകാരന്മാർ, സംഗീതഞ്ജർ, കരകൗശല വിദഗ്ദർ, കർഷകർ എന്നിങ്ങനെ നിരവധി പേർ വനവാസി സമൂഹത്തിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയിട്ടുണ്ട്. ടോട്ടോ, ഹോ, കൂയി, കൂവി, മണ്ട തുടങ്ങിയ ഗോത്ര ഭാഷകളിൽ നിന്നുമുള്ള നിരവധി പ്രമുഖർക്ക് അവാർഡ് ലഭിച്ചു. ഇവരുടെയെല്ലാം പ്രചോദനാത്മകമായ കഥകൾ ഓരോ ഭാരതീയനും വായിക്കണം. സിദ്ദി, ജാർവ, ഓംഗേ എന്നീ ഗോത്ര വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഇത്തവണ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മ ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പത്മ പുരസ്‌കാരങ്ങളുള്ളത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകുക. കല, സാമൂഹിക പ്രവർത്തനങ്ങൾ, കായികം, സയൻസ്, എഞ്ചിനിയറിംഗ്, വിദ്യാഭ്യാസം, സിവിൽ സർവീസ്, സാഹിത്യം, വ്യാപാരം, വ്യവസായം, വൈദ്യം എന്നീ മേഖലകളിൽ നിന്നുള്ളവരെ പുരസ്‌കാരം നൽകുന്നതിനായി തിരഞ്ഞെടുക്കുന്നു.
Comments