ന്യൂദൽഹി: ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ബിബിസിക്കെതിരെ വിമർശനവുമായി കോൺഗ്രസ് മുൻ ഡിജിറ്റൽ വിംഗ് ദേശീയ കോ- കോർഡിനറ്റർ അനിൽ കെ ആന്റണി. കശ്മീരിനെ ഒഴിവാക്കിക്കൊണ്ട് ബിബിസി മുൻപ് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭൂപടം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അനിലിന്റെ വിമർശനം. നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാദ്ധ്യമായ ഇവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പങ്കാളികളെന്നും അനിൽ ട്വീറ്റിൽ പരിഹസിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിനെയും കോൺഗ്രസ് ഡിജിറ്റൽ വിഭാഗം മേധാവിയേയും മെൻഷൻ ചെയ്തുകൊണ്ടാണ് അനിലിന്റെ ട്വീറ്റ്. 2015 നവംബറിലും, 2020 ലും പ്രസിദ്ധീകരിച്ച വിവിധ വാർത്തകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളാണ് അനിൽ ആന്റണി പങ്കുവെച്ചിരിക്കുന്നത്. ഇതിലെ ഇന്ത്യൻ ഭൂപടങ്ങളിൽ കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല.
Some past shenanigans of BBC , repeat offenders questioning India’s 🇮🇳 territorial integrity, publishing truncated maps without Kashmir. Independent media without vested interests indeed, and perfect allies for the current @INCIndia and partners. @Jairam_Ramesh @SupriyaShrinate pic.twitter.com/p7M73uB9xh
— Anil K Antony (@anilkantony) January 29, 2023
ബിബിസിയുടെ രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധിച്ചതിനാണ് കോൺഗ്രസ് ഡിജിറ്റൽ വിംഗ് ദേശീയ കോ- കോർഡിനറ്ററായിരുന്ന അനിൽ ആന്റണിയ്‌ക്ക് പാർട്ടിക്ക് പുറത്തേക്ക് പോകേണ്ടിവന്നത്. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിബിസി മുൻവിധിയോട് കൂടി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പിന്നാലെ പാർട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. തുടർന്ന് പാർട്ടിയിലെ എല്ലാ പദവികളും അദ്ദേഹം രാജിവെക്കുകയായിരുന്നു.
രാജിയ്‌ക്ക് ശേഷവും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കിയ അനിൽ കെ ആന്റണി കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപമുണ്ടെന്നും സ്തുതിപാഠകരുടെ സംഘടനയായി കോൺഗ്രസ് അധ:പതിച്ചെന്നും കുറ്റപ്പെടുത്തി. രാഷ്‌ട്രീയത്തേക്കാൾ വലുതാണ് തനിക്ക് രാഷ്‌ട്ര താത്പര്യമെന്ന് മലയാള മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കി.
Comments