ലക്നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിയ്‌ക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് യുപിയിലെ ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് യുവാവിന്റെ ആക്രമണമുണ്ടായത്. തുടർന്ന് അക്രമിയായ അഹമ്മദ് മുർതാസ അബ്ബാസിയെ 2022 ഏപ്രിലിൽ പോലീസ് അറസ്റ്റ് ചെയ്തു.
പ്രത്യേക എൻഐഎ കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121-ാം വകുപ്പ് പ്രകാരം പ്രതിക്ക് വധശിക്ഷ വിധിക്കുന്നതായി കോടതി പ്രസ്താവിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ മർദിച്ചതിന് 307-ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
കെമിക്കൽ എഞ്ചിനീയറായ പ്രതിയ്‌ക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഗോരഖ്പൂരിലെ സിവിൽ ലൈൻസ് മേഖലയിൽ താമസക്കാരനായ അഹമ്മദ് മുർതാസ അബ്ബാസി 2015-ൽ ഐഐടി മുംബൈയിൽ നിന്നായിരുന്നു എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്.
Comments