ന്യൂഡൽഹി : എഫ്എഎ ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം തുടരുന്നു. ജമ്മുകശ്മീർ ഫിനാൻഷ്യൽ അക്കൗണ്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ പരിശോധന തുടരുന്നു. ജമ്മു കശ്മീരിലെ 37 സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പരിശോധന നടത്തി. സിആർപിഎഫ് ഉദ്യോഗസ്ഥർ, പട്ടാളക്കാർ, സർക്കാർ ഉദ്യോഗസ്ഥർ മറ്റ് സംഘാംഗങ്ങൾ എന്നിവരുടെ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് 6ന് നടന്ന എഫ്എഎ(ഫിനാൻഷ്യൽ അക്കൗണ്ട് അസിസ്റ്റന്റ്) പരീക്ഷയിൽ ജമ്മു,കത്വ,റിയാസി ജില്ലയിലെ ഉദ്യോഗാർഥികളാണ് ഉയർന്ന മാർക്കോടെ തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്നാണ് പേപ്പർ ചോർച്ച ആരോപണങ്ങൾ ഉയർന്നത്. പിന്നാലെ സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
നവംബറിൽ ജമ്മുകശ്മീർ സർവീസസ് സെലക്ഷൻ ബോർഡ്(ജെകെഎസ്എസ്ബി) നടത്തിയ എഫ്എഎ തസ്തികയിലേക്കുള്ള പരീക്ഷയിൽ ക്രമക്കേടുകൾ ആരോപിച്ചതിനെ തുടർന്ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജെകെഎസ്എസ്ബി അംഗം, സെക്ഷൻ ഓഫീസർ അഞ്ജു റെയ്ന, ബിഎസ്എഫ് അതിർത്തിയിലെ മെഡിക്കൽ ഓഫീസർ എന്നിവരുൾപ്പെടെ 20 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്.
Comments