പട്ന: ഔറംഗബാദിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ എസ്ടിഎഫും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 1178 വെടിയുണ്ടകൾ കണ്ടെത്തി. ഇന്നലെ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ നടത്തിയ സംയുക്ത ഓപ്പറേഷനിൽ, ലംഗുരാഹി ഗ്രാമത്തോട് ചേർന്നുള്ള പടിഞ്ഞാറൻ കുന്നിൻ പ്രദേശത്ത് പ്ലാസ്റ്റിക് ബക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്.
കഴിഞ്ഞ മാസം, ഗയ പോലീസ് കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് എകെ 47 ഉൾപ്പെടെ വൻതോതിൽ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.
ഗയ ജില്ലയുടെ തെക്കൻ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഗയ പോലീസിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗയ പോലീസും കോബ്രയും സിആർപിഎഫ് സൈനികരും സംയുക്ത മായാണ് റെയ്ഡ് നടത്തിയത്. വിവിധ ഒളിസങ്കേതങ്ങളിൽ നടത്തിയ തീവ്രമായ തിരച്ചിലിന് ശേഷം, കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് എകെ 47 ഉൾപ്പെടെയുള്ള വൻതോതിൽ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു. ചക്രബന്ധ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഡൂനിയ പഹാർ, കരിബദോഭ, തിക്‌വതൻ പ്രദേശങ്ങളിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, മാഗസിനുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Comments