ന്യൂഡൽഹി: അന്താരാഷ്‌ട്ര നാണയ നിധിയിലെ അംഗരാജ്യങ്ങളുടെ യോഗം ഇന്ത്യയിൽ നടക്കും. ഫെബ്രുവരിയിലാകും യോഗം നടക്കുക. നിർണ്ണായക യോഗത്തിൽ ചൈനീസ് ധനമന്ത്രിയും പങ്കെടുക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ അറിയിച്ചു.സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും ഒരുമിച്ച് നിർത്താനാണ് ഈ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജോർജീവ് വ്യക്തമാക്കി. ഇതിന് മുന്നോടിയായിട്ടുള്ള ആദ്യ യോഗം കഴിഞ്ഞ മാസം നടന്നിരുന്നു.
2023 ൽ ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ജോർജീവ ഈ വർഷാരംഭത്തിൽ വ്യക്തമാക്കിയിരുന്നു. ആഗോള വളർച്ചയുടെ പ്രധാന സ്രോതസ്സുകളായ യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളെല്ലാം ഒരേസമയം ദുർബലമായ പ്രവർത്തനം കാഴ്‌ച്ചവയ്‌ക്കുന്നതാണ് ഇതിന് കാരണമെന്ന് ജോർജീവ പറഞ്ഞു.
40 വർഷത്തിനിടെ ആദ്യമായി ചൈനയിലെ സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതികൂലമായിരിക്കുകയാണ്. കൂടാതെ, വരും മാസങ്ങളിൽ കൊറോണ കേസുകളുടെ എണ്ണം കൂടുകയാണെങ്കിൽ രാജ്യത്തിന്റെ വളർച്ചയെ ദുർബലപ്പെടുത്തുമെന്നും ജോർജീവ വ്യക്തമാക്കിയിരുന്നു.
Comments