ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി സ്ഥാനമേറ്റ് ചരിത്രം കുറിച്ച് അപ്‌സര ഐയ്യർ.
ഹാർവേഡ് ലോ സ്‌കൂളിലെ രണ്ടാം വർഷ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനിയാണ് അപ്‌സര. വളരെയധികം പ്രശസ്തിയാർജ്ജിച്ച പ്രസിദ്ധീകരണത്തിന്റെ 136 വർഷത്തെ ചരിത്രത്തിൽ പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ആദ്യ വനിതയാണ് ഇവർ.
1887-ൽ സ്ഥാപിതമായ ഹാർവേഡ് ലോ റിവ്യൂവിന്റെ 137-മത് പ്രസിഡന്റായാണ് അപ്‌സര ഐയ്യറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ മുന്നോട്ട് പോകുന്ന നിയമ സ്‌കോളർഷിപ്പ് പ്രസിദ്ധീകരണമാണിത്.
ലേഖനങ്ങൾ അവലോകനം ചെയ്യുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതൽ എഡിറ്റർമാരെ ഉൾപ്പെടുത്തുമെന്നും പ്രസിദ്ധീകരണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉയർന്ന നിലവാരമുള്ള സൃഷ്ടികൾ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അപ്‌സര ഐയ്യർ വ്യക്തമാക്കി.
ലോ സ്‌കൂളിലെ ഹാർവേഡ് ഹ്യൂമൻ റൈറ്റ് ജേണലിലും നാഷണൽ സെക്യൂരിറ്റി ജേണലിലും അപ്‌സര ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ സൗത്ത് ഏഷ്യൻ ലോ സ്റ്റുഡൻസ് അസോസിയേഷൻ അംഗവുമാണ് അപ്‌സര ഐയ്യർ.
Comments