തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റിൽ തുർക്കിക്കും സിറിയക്കും സഹായം നല്കുമെന്ന പ്രഖ്യാപനത്തിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ. പ്രകൃതിക്ഷോഭത്തിൽ തകർന്ന തുർക്കിയ്‌ക്കും സിറിയക്കും 10 കോടി രൂപ സാമ്പത്തീക സഹായം നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് ജയശങ്കർ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്.
ഖജനാവിൽ കാശില്ലാത്ത സമയമായിപ്പോയി, അല്ലെങ്കിൽ തുർക്കിക്ക് നൂറും സിറിയക്ക് നൂറ്റമ്പതും കോടി വീതം കൊടുക്കാൻ തീരുമാനിച്ചേനെ എന്നും പണം കേന്ദ്രം നൽകിയിരുന്നെങ്കിൽ അയൽ രാജ്യമായ പാക്കിസ്താനെ പോലും സഹായിച്ചെനെ എന്നും പോസ്റ്റിൽ പരിഹസിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ഖജനാവിൽ കാശില്ലാത്ത സമയമായിപ്പോയി, അല്ലെങ്കിൽ തുർക്കിക്ക് നൂറും സിറിയക്ക് നൂറ്റമ്പതും കോടി വീതം കൊടുക്കാൻ തീരുമാനിച്ചേനെ. പ്രകൃതി ക്ഷോഭവും ക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നിമിത്തം ആകെ കഷ്ടപ്പാടിലായ പാക്കിസ്ഥാനും എന്തെങ്കിലും സഹായം പ്രഖ്യാപിക്കാമായിരുന്നു.
കേരള സർക്കാരിന് പ്രഖ്യാപിക്കാനേ കഴിയൂ. പണം കൊടുക്കാൻ കേന്ദ്രം അനുവദിക്കില്ല. അത് നമുക്കറിയാം ദേശാഭിമാനി വായിച്ചു കോരിത്തരിക്കുന്ന സഗാക്കൾക്കറിയില്ല.
ബാലഗോപാലന്റെ ഉടായിപ്പു തന്നെ’
Comments