ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവ പ്രവിശ്യയിൽ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാലുപേർ മരിച്ചു. ജയപുര നഗരത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് 22 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് 1.28-ഓടെയാണ് പ്രദേശത്ത് ചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു.
ഏതാനം നിമിഷമാണ് പ്രദേശത്ത് ശക്തമായ ഭൂചലനം അനുഭവപ്പെയട്ടത്. ചലനത്തിന്റെ ആഘാതത്തിൽ കഫേ തകർന്നു. സംഭവ സമയം കഫേയിലുണ്ടായിരുന്ന നാലുപേർ കടലിൽ വീണ് മരിച്ചു. ജയപുര ദുരന്തലഘൂകരണ ഏജൻസിയുടെ തലവനായ അസെപ് ഖാലിദാണ് ഈ വേദനിപ്പിക്കുന്ന വിവരം പുറംലോകത്തെ അറിയിച്ചത്.
ഭൂചലനത്തിന്റേത് എന്ന രീതിയിൽ നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് ഔദ്യോഗിക സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെ തുടർന്ന് സമീപവാസികൾ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments