ഭാരതത്തിന് ഇന്ന് അഭിമാനദിനമാണ്. ഇന്ത്യൻ ബഹിരാകാശ രംഗത്ത് മറ്റൊരു വിജയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത എസ്എസ്എൽവി ഡി-2 ന്റെ വിക്ഷേപണമാണ് സമ്പൂർണ വിജയത്തിലെത്തിയത്. ഇന്ത്യൻ പൗരന്മാരെല്ലാം ഇന്ന് അഭിമാനം കൊള്ളുന്ന ദിനമാണെങ്കിലും മലയാളികൾക്ക് ഇന്ന് ഇരട്ടി മധുരത്തിന്റെ ദിനമാണ്. കാരണം മലയാളി വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹമാണ് ആസാദി സാറ്റ്-2.ആസാദി സാറ്റിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്ന് അഴീക്കോട് കെ.എം സീതി സാഹിബ് മെമ്മോറിയൽ ഹൈസ്‌കൂളും കണ്ണൂർ കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളും പങ്കാളികളാണ്. ഓഗസ്റ്റിൽ വിക്ഷേപിച്ച ആസാദി സാറ്റ് ഒന്നിന്റെ മ്മാണത്തിൽ കോളയാട് സ്‌കൂളും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്‌കൂളുമാണ് കേരളത്തിൽ നിന്ന് പങ്കെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ആദ്യ എസ്എസ്എൽവി വിക്ഷേപണം പരാജയമായിരുന്നു. റോക്കറ്റിന്റെ മൂന്ന് ഘട്ടങ്ങളും ശരിയായി പ്രവർത്തിച്ചെങ്കിലും ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞില്ല. പിഴവുകൾ കണ്ടെത്തി പരിഹരിച്ചായിരുന്നു രണ്ടാമത്തെ വിക്ഷേപണം.
It's T Minus 17 hours for the launch of our next-gen satellite #AzaadiSAT2 aboard @isro's #SSLVD2 LV. It gets launched in an 8U form factor but it's the biggest satellite we've built so far, measuring 64U in fully expanded conditions. @INSPACeIND@AmsatUK @SatNOGS @tiny__GS 1/n pic.twitter.com/jUGnAnHT3a
— Space Kidz India (@SpaceKidzIndia) February 9, 2023
ബഹിരാകാശ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എൽവിക്ക്. വാണിജ്യ ദൗത്യങ്ങളിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് എസ്എസ്എൽവി പേടകം ഒരുക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കയാതിനാൽ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്എസ്എൽവിയെ തേടി ആവശ്യക്കാർ എത്തുമെന്നാണ് ഇസ്രോയുടെ വിലയിരുത്തൽ.
Comments