ബോർഡർ ഗവസക്ർ ട്രോഫിയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ 132 റൺസിന് ഇന്ത്യ ജയിച്ചു. ആദ്യ ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റും അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ ജഡേജ രണ്ട് ഇന്നിംഗ്ളിസുകളിലായി 7 വിക്കറ്റാണ് നേടിയത്. മിന്നുന്ന പ്രകടനം കാഴ്ച വെച്ചങ്കിലും വിവാദങ്ങൾ താരത്തെ പിന്തുടർന്നു. ഇപ്പോഴിതാ, ഓൺ ഫീൽഡ് അമ്പയർമാരുടെ അനുമതിയില്ലാതെ ബൗളിംഗിനിടയിൽ ചൂണ്ടുവിരലിൽ ക്രീം പുരട്ടിയതിന് പിഴ അടയ്‌ക്കാൻ പറഞ്ഞിരിക്കുകയാണ് ഐസിസി. കളിയുടെ വേതനത്തിൽ നിന്നും 25 ശതമാനം പിഴ ചുമത്താനാണ് നിർദ്ദേശം.
ഓസ്ട്രേലിയ്‌ക്കെതിരായ ആദ്യത്തെ ഇന്നിംഗ്സിൽ ജഡേജ പന്ത് ചുരണ്ടി എന്ന തരത്തിലുള്ള ഒരു വീഡിയോ പുറത്ത് വന്നിരുന്നു. സിറാജ് കൊണ്ട് വന്ന ക്രീം കയ്യിൽ പറ്റിച്ചാണ് ജഡേജ ഇതു ചെയ്തത് എന്ന് മുൻ ഓസ്ട്രേലിയ-ഇംഗ്ലണ്ട് താരങ്ങൾ പ്രതികരിച്ചു. എന്നാൽ, മുൻ ഓസ്ട്രേലിയ താരമായ ബ്രാഡ് ഹോഗ്ഗ് അത് വെറും ക്രീം ആണെന്നും ജഡേജ ഒരിക്കലും പന്ത് ചുരണ്ടിയിട്ടിലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് വഴി വ്യക്തമാക്കി.
മത്സരം ശേഷമാണ് വിവാദത്തിൽ ഐസിസി ഇടപ്പെട്ടിരിക്കുന്നത്. ജഡേജ തന്റെ ബൗൾ ചെയ്യുന്ന വിരലിൽ ക്രീം തേക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ മാച്ച് ഫീയുടെ 25 ശതമാനം പിഴയോടൊപ്പം ഒരു ഡി മെറിറ്റ് പോയിന്റും ജഡേജയുടെമേൽ ഐസിസി ചുമത്തി.
Comments