ഇസ്താംബൂൾ : ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കിയിലെ ദുരിത ബാധിതർ. ഭൂചലനം നടന്നത് മുതൽ ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾ സജീവമായി തുടരുകയാണെന്ന് തുർക്കി അധികൃതർ അറിയിച്ചു. ദുരന്തം നടന്ന് ആറ് മണിക്കൂറിനുള്ളിൽ താത്കാലികമായി സജ്ജീകരിച്ച ആശുപത്രികളിൽ പരിക്കേറ്റവർക്കുള്ള ചികിത്സ ഇന്ത്യൻ സൈന്യം നൽകിയിരുന്നു.
ഇന്ത്യയുടെ സമയോചിതമായ ഇടപെടലും ചേർത്തു പിടിക്കലും പ്രശംസിക്കപ്പെടുകയാണ്. തുർക്കിയിലെ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ സ്‌നോഹാലിംഗനം നടത്തുന്ന വനതിയുടെ ഹൃദയസ്പർശിയായ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.തുർക്കിയിൽ നിരവധി ജനങ്ങളാണ് ഇന്ത്യക്കാർക്ക് നന്ദി അറിയിച്ച് എത്തുന്നത്.
ദുരന്ത ഭൂമിക്ക് ‘ഓപ്പറേഷൻ ദോസ്ത് ‘ എന്ന പേരിൽ രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും സാമഗ്രികൾ ഇന്ത്യ നൽകിയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ 96 ഉദ്യോഗസ്ഥരാണ് ദുരന്ത പ്രദേശത്തേക്ക് എത്തിയിരുന്നത്. കൂടാതെ ദുരന്ത പ്രദേശത്ത് 60 പാരാഫീൽഡ് ആശുപത്രികൾ സജ്ജമാക്കിയിരുന്നു. ദുരിത ബാധിതർക്ക് ആവശ്യമായ മരുന്നുകൾ, വെന്റിലേറ്റർ മെഷീനുകൾ ,അനസ്‌തേഷ്യ മെഷീനുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഇന്ത്യൻ സൈന്യം ദുരന്ത പ്രദേശത്തേക്ക് എത്തിച്ചിരുന്നു. ലോകത്തെ ഞെട്ടിച്ച ഭൂചലനം കഴിഞ്ഞ തിങ്കളാഴ്ചയാണ് തുർക്കിയിൽ സംഭവിച്ചത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്ആദ്യംഅനുഭവപ്പെട്ടത്. മണിക്കൂറുകൾക്കകം തുടർ ഭൂചലനങ്ങൾ അനുഭവപ്പെടുകയായിരുന്നു.
Comments