ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നുള്ള നിബന്ധനയിൽ നിന്നും ആറ് രാജ്യങ്ങളെ ഒവിവാക്കി കേന്ദ്ര സർക്കാർ. ആഗോള തലത്തിൽ കൊറോണ രോഗബാധ കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നത്. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നീ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധമായിരുന്ന പ്രീ-ഡിപ്പാർച്ചർ ആർടി-പിസിആർ ടെസ്റ്റുകളാണ് ഇന്ന് മുതൽ ഒഴിവാക്കിയത്.
ഇന്ത്യയിൽ ഇറങ്ങുന്ന യാത്രക്കാർ എല്ലാവരും റാൻഡം ടെസ്റ്റിംഗ് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 9ന് അറിയിച്ചിരുന്നു. യാത്രയ്‌ക്ക് 72 മണിക്കൂറിനുള്ളിലോ അതിന് മുമ്പോ കൊറോണ പരിശോധന നടത്തിയാൽ മതിയാകും.
ഇന്ത്യയും ദിനംപ്രതി 100 ൽ താഴെ കൊറോണ കേസുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലും കൊറോണ കേസുകളുടെ കുറവ് റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്.
Comments