ഗുവാഹട്ടി: അസമിൽ ഉന്നത പോലീസുദ്യോഗസ്ഥരുമായി ക്രൈം കോൺഫറൻസ് നടത്തി ഡിജിപി ജി പി സിംഗ്. എല്ലാ ജില്ലകളിലെയും മുടങ്ങിക്കിടക്കുന്ന കേസ് തീർപ്പാക്കൽ, രജിസ്‌ട്രേഷൻ, കുറ്റകൃത്യ നിരക്ക്, ശിക്ഷാ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോൺഫറൻസിൽ വിശകലനം ചെയ്തു. സംസ്ഥാനത്തെ 36 ജില്ലകളിലെയും എല്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, ക്രൈം ഇൻ-ചാർജ്ജ്, സിറ്റി കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ, ക്രൈം ഓഫ് സിറ്റി കമ്മീഷണർ എന്നിവരോട് ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡിജിപി നിർദേശിച്ചു. വിചാരണ നടത്തുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ സഹായിച്ചും സാക്ഷികളെ സമയബന്ധിതമായി ഹാജരാക്കുന്നത് ഉറപ്പാക്കിക്കൊണ്ടും ശിക്ഷാവിധിയുടെ ശതമാനം മെച്ചപ്പെടുത്താനും കോൺഫറൻസിൽ ഡിജിപി അറിയിച്ചു.
ഇനി മുതൽ എല്ലാ മാസവും ക്രൈം കോൺഫറൻസുകൾ സംസ്ഥാന തലത്തിൽ സിഐഡിയും പോലീസ് ആസ്ഥാനവും ജില്ലാ തലത്തിൽ റേഞ്ച് ഐഎസ്ജിയും ഡിഐഎസ്ജിയും നടത്തണമെന്ന് തീരുമാനമായി. മികച്ച പ്രകടനം കാഴ്ചവയ്‌ക്കാത്ത ജില്ലകൾ തങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് അവതരണം നടത്തണമെന്ന് ഡിജിപി അറിയിച്ചു
കണ്ടെത്താനാകാത്ത പഴയ കേസുകൾ പുനഃപരിശോധിക്കണം. മാൻ മിസ്സിംഗ് കേസുകളിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം. ഗ്രാമപ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വെർച്വൽ ഡാറ്റ പൈപ്പ് ലൈനുകളുടെ സഹായം തേടണം. കേസുകളുടെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. അന്വേഷണത്തിൽ ശാസ്ത്രീയ സഹായങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പോലീസ് സ്റ്റേഷൻ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങളും ഡിജിപി പുറപ്പെടുവിച്ചിട്ടുണ്ട്.
Comments