ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിൽ വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിൽ. ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയിലാണ് രാജസ്ഥാൻ കോൺഗ്രസിലെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള പോര് പുറത്ത് വരുന്നത്. ഇതര സർക്കാരുകളുടെ സ്ഥിതി ഒഴിവാക്കണമെങ്കിൽ പാർട്ടി കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സച്ചിൻ പൈലറ്റ് പ്രസ്താവിച്ചു.
കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിന് സമാന്തരമായി സമ്മേളനം നടത്തിയതിന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മൂന്ന് വിശ്വസ്തർക്ക് നാല് മാസം മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ ഒരു തീരുമാനമുണ്ടാകാൻ വലിയ കാലതാമസം ഉണ്ടായെന്നും. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും എ.കെ. ആന്റണിയുടെയും കീഴിലുള്ള അഖിലേന്ത്യാ കോൺഗ്രസ് അച്ചടക്ക സമിതി ഇതിന് ഉത്തരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരം വിളിച്ച സിഎൽപി യോഗം നടക്കാത്തതിനും സമാന്തര ഒത്തുചേരലിനും ഉത്തരവാദികളായ ധർമേന്ദ്ര റാത്തോഡ്, ശാന്തി ധാരിവാൾ, മഹേഷ് ജോഷി എന്നീ എംഎൽഎമാർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു, എന്നാൽ അവർക്കെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ചെങ്കിലും പാർട്ടി തീരുമാനമോ നടപടിയോ എടുത്തിട്ടില്ല.
Comments