ഭുവനേശ്വർ: മഹാ ശിവരാത്രിത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ ‘മഹാദീപം’ ഉയർത്തി. ഇത്തവണ മഹാദീപം ഉയർത്തുന്ന ആചാരം മൂന്ന് മണിക്കൂർ വൈകിയാണ് നടന്നതെന്ന് പൂജാരിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രം. ഭുവനേശ്വർ അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ നഗരം എന്നാണ്. മഹാശിവരാത്രി ദിനത്തിൽ ധാരാളം ഭക്തർ ഈ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.
മഹാശിവരാത്രി ദിനത്തിൽ, രാത്രിയിൽ ക്ഷേത്രത്തിൽ മഹാദീപം ഉയർത്തുന്നതാണ് പ്രധാന ആചാരം. ഈ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തരാണ് വ്രതമെടുക്കുന്നത്. ഈ ആചാരം ഒഡീഷയിൽ മാത്രമാണ് കാണുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്ലെന്നുമാണ് പറയപ്പെടുന്നത്.
മഹാശിവരാത്രി ദിനത്തിലെ ഈ ചടങ്ങിന് വലിയ പ്രാധാന്യമുള്ളതിനാൽ ക്ഷേത്രത്തിന് മുകളിൽ മഹാദീപം സ്ഥാപിക്കാതെ ഭക്തർ വ്രതംമുറിക്കാറില്ല. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ഈ രാത്രിയിൽ ശിവൻ പാർവതിയെ രണ്ടാമതും വിവാഹം കഴിച്ചതായി വിശ്വാസിക്കപ്പെടുന്നു. അതിനാൽ മഹാശിവരാത്രി ഒരു വിവാഹ ചടങ്ങ് പോലെയാണ് ഇവിടെ ആഘോഷിച്ച് വരുന്നത്.
ഉത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൂജാരിമാർ സംസാരിച്ചു. അത്യധികം ആദരിക്കപ്പെട്ട ക്ഷേത്രമാണ് ഭുവനേശ്വറിലെ ലിംഗരാ ക്ഷേത്രമെന്നും, ഇവിടെ വ്രതം അനുഷ്ഠിക്കുകയും ദീപം തെളിയിക്കുകയും ചെയ്യുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നും പൂജാരിമാർ പറയുന്നു.
Comments