ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അണ്ണാമലൈ രംഗത്തു വന്നിരിക്കുന്നത്. സ്റ്റാലിനെയും പിണറായി വിജയനെയും ഒരേപോലെ വിമർശിച്ചു കൊണ്ടാണ് തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്റെ പ്രതികരണം.
‘മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് കിരാത ഭരണം. പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് യുവമോർച്ച പ്രവർത്തകനെ കേരളാ പോലീസ് മർദ്ദിക്കുന്നു. ഭിന്നാഭിപ്രായങ്ങളെപ്പറ്റിയുള്ള പ്രസംഗങ്ങൾക്ക് പേരുകേട്ട, തന്റെ സുഹൃത്ത് കൂടിയായ പിണറായി വിജയനെ സ്റ്റാലിൻ ഉടൻ ഫോൺ ചെയ്യണം. അരാജകത്വത്തിൽ തനിക്ക് ഒരു എതിരാളിയാകരുതെന്ന് പിണറായി വിജയനോട് സ്റ്റാലിൻ അഭ്യർത്ഥിക്കണം’ എന്ന് അണ്ണാമലൈ ട്വിറ്റ് ചെയ്തു.
The barbaric govt run by Kerala CM Thiru @pinarayivijayan & the state police beat a @BJYM functionary for the show of dissent.
TN CM Thiru @mkstalin, famous for his lectures on dissent, should dial his friend & request him not to become his competitor in anarchy. pic.twitter.com/zlmMDwXL78
— K.Annamalai (@annamalai_k) February 20, 2023
കോഴിക്കോട് മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിന് മുന്നിലായിരുന്ന യുവമോര്‍ച്ചയുടെ പ്രതിഷേധം. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച രണ്ട് പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ വച്ച് യാതൊരു മടിയും കൂടാതെയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ യുവമോർച്ച പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചത്. പോലീസിന്റെ നരനായട്ടിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.
Comments