ഇറ്റാനഗർ : അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പ്രകൃതിവിഭവങ്ങളും ഗുണമേന്മയുള്ള മാനുഷിക വിഭവങ്ങളുംക്കൊണ്ട് സമ്പന്നമാണ് അരുണാചൽപ്രദേശ്. ആകർഷകമായ വ്യാപാര-നിക്ഷേപ കേന്ദ്രമായി മാറുന്നതിനുള്ള എല്ലാ സാധ്യതകളും സംസ്ഥാനത്തുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു.
അരുണാചൽ പ്രദേശ് രാജ്യത്തിന്റെ പ്രധാന ഭാഗമാണെും, ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ് പോളിസി’യിലെ പ്രധാനപങ്കാളിയാണെന്നും അരുണാചൽ പ്രദേശ് നിയമസഭാ സമ്മേളനത്തെ അഭിസംമ്പോദന ചെയ്തുക്കൊണ്ട് മുർമു പറഞ്ഞു. ആസിയാൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക – സുരക്ഷാ സഹകരണങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാരതം രൂപകൽപന ചെയ്തിരിക്കുന്ന നയമാണ് ആക്ട് ഈസ്റ്റ് പോളിസി.
‘സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയിൽ റോഡ്, റെയിൽ, വ്യോമ സംവിധാനത്തിന്റെ അഭാവം മൂലം സാമ്പത്തിക നേട്ടങ്ങൾ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. എന്നാൽ വടക്കുകിഴക്കൻ മേഖലയിലെ വികസനങ്ങൾക്ക് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ നിർണായക പ്രശ്നങ്ങളാണ്. ഈ ആശങ്കകൾക്ക് നാം വേഗത്തിൽ പരിഹാരം കണ്ടെത്തേണ്ടതുണ്ട്’ രാഷ്‌ട്രപതി അറിയിച്ചു.
പാക്കെ പ്രഖ്യാപനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതിബദ്ധത അരുണാചൽ പ്രദേശ് പ്രകടിപ്പിച്ചിരിക്കുകയാണ്. കാലാവാസ്ഥ വ്യതിയാനത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളും അരുണാചൽപ്രദേശിനെ മാതൃകയാക്കണമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
സംസ്ഥാനത്തെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘പാക്കെ’. ഇത്തരമൊരു പ്രഖ്യാപനം രാജ്യത്തെ ആദ്യ വികസന പരിപാടിയാണ്.
Comments