കോഴിക്കോട്: വനവാസി യുവാവ് വിശ്വനാഥൻ ആൾക്കൂട്ട വിചാരണ രക്ഷപ്പെടാൻ പോലീസിന്റെ സഹായം തേടിയതായി കണ്ടെത്തൽ. മൂന്നുതവണ പോലീസ് കൺട്രോൾ റൂമിലേക്ക് വിശ്വനാഥൻ വിളിച്ചതായുള്ള ഫോൺ രേഖകൾ പോലീസിന് ലഭിച്ചു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും റെക്കോർഡ് സന്ദേശങ്ങൾക്കിടെ കാൾ കട്ടാവുകയായിരുന്നു. വിശ്വനാഥന്റെ ഫോൺ കോൾ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേ,ണത്തിലാണ് പോലീസിന് വിവരം ലഭിച്ചത്.
ഈ കോളുകൾ എല്ലാം തിരുവനന്തപുരത്തെ പോലീസ് കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാണ് എത്തിയത്. കോൾ കണക്ട് ആകുമ്പോൾ കേൾക്കുന്ന റെക്കോർഡ് ചെയ്ത സന്ദേശങ്ങൾക്കിടെ മൂന്നു കോളും കട്ടായി പോകുകയായിരുന്നു. ഫോൺ വിളിക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.
വിശ്വനാഥന്റെ ഭാര്യ കഴിഞ്ഞ ഏഴിനാണ് പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തുന്നത്. ഒമ്പതാം തീയതി രാത്രിയാണ് വിശ്വനാഥന് മോഷണക്കു ആരോപിച്ച ആൾക്കൂട്ടം തടഞ്ഞുവെച്ചത്. പിന്നീട് പതിനൊന്നാം തീയതി രാവിലെയാണ് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരം രണ്ടുപേരെ കൂടി ചോദ്യം ചെയ്യാൻ പോലീസ് വയനാട്ടിലേക്ക് പോകുന്നുണ്ട്.
Comments