ലക്‌നൗ : മുൻ സർക്കാരിന് അഴിമതി കളിക്കാൻ മാത്രമായിരുന്നു കഴിവെന്ന് വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് തോക്കുകൾ പരിശീലിപ്പിച്ച് അഴിമതിയുടെ വെടിയുതിർക്കാൻ മാത്രമാണ് കഴിവുണ്ടായിരുന്നതെന്ന് യോഗി ആദിത്യനാഥ്. ബജറ്റ് സമ്മേളനത്തിനിടെ യുപി നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാപ്‌ടോപ്പ് അഴിമതികൾ ഉൾപ്പെടെ പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
‘അഖിലേഷ് യാദവിന്റെ ഭരണക്കാലത്ത് 97,00,000 കോടി രൂപയുടെ അഴിമതി നടന്നതായി അടുത്തിടെ പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ട്’ . മുസാഫർനഗർ കലാപം, മഥുരയിലെ രാമവൃക്ഷ അഴിമതി, ബുന്ദേൽഖണ്ഡ് പ്രതിസന്ധി, ഭൂമാഫിയ, റിക്രൂട്ട്മെന്റ് അഴിമതി എന്നിവയെല്ലാം സംസ്ഥാനത്ത് നടന്ന അഴിമതി കളികളാണെന്ന് യോഗി ചൂണ്ടിക്കാട്ടി. കൂടാതെ മാദ്ധ്യമപ്രവർത്തകനെ ജീവനോടെ ചുട്ടെരിച്ചതും മുൻ സർക്കാരിന്റെ വീഴ്ചയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘ ഞാൻ ഒരു സാധാരണ വ്യക്തി. ഞാൻ എല്ലാവരോടും നല്ല മനസ്സോടുകൂടിയാണ് പെരുമാറുന്നത്. എല്ലാവരുടെയും പിന്തുണയെയും വികസനത്തെയും കുറിച്ച് ഞാൻ സംസാരിക്കുന്നു’. അഖിലേഷിനെ യാദനവിനെ പരിഹസിച്ചുക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ശിവപാൽ യാദവിനെതിരെയും യോഗി ആഞ്ഞടിച്ചു. എപ്പോഴും നല്ല ഉദ്ദേശ്യത്തോടെ അഴിമതികൾ കളിക്കണമെന്ന അഭിപ്രായമാണ് ശിവപാൽ യാദവിനുള്ളതെന്നും യോഗി പരിഹസിച്ചു.
Comments