ബെംഗളുരു: ശിവമോഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി യെദ്യൂരയപ്പെയുടെ സ്വപ്ന പദ്ധതിയാണ് ഇന്ന് സാക്ഷാത്കരിച്ചിരിക്കുന്നത്. പ്രശസ്ത കന്നഡ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൂവെമ്പുവിന്റെ പേരിലുള്ളതാണ് ഈ വിമാനത്താവളം.
“അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ശിവമോഗ്ഗ വിമാനത്താവളത്തിൽ കർണാടകയുടെ പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കാണാൻ സാധിക്കുമെന്നും, ഇത് പ്രദേശത്തെ യുവാക്കളുടെ സ്വപ്നങ്ങൾക്കായുള്ള ഒരു പുതിയ യാത്രയ്ക്കുള്ള നീക്കം കൂടെയാണെന്ന്” ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
450 കോടി രൂപ ചിലവഴിച്ചാണ് പുതിയ വിമാനതാവളം നിർമ്മിച്ചിരിക്കുന്നത്. താമരയുടെ ആകൃതിയിലാണ് വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനൽ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ ഇവിടെ 300 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ഇതിന് കഴിയും.
വിമാനത്താവളം ശിവമോഗ്ഗ മേഖലയുടെ വികസനത്തിന് ദൃഢമാക്കും. സംസ്ഥാനത്തെ ഒമ്പതാമത്തെ യാത്രാ വിമാനത്താവളമാണ് ശിവമോഗ്ഗയിലേത്. ബല്ലാരി, ഹസൻ, കാൻവാർ, റെയ്ചൂർ, വിജയപുര എന്നീ വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
കർണാടക നിയമഭാ തിരഞ്ഞെടുപ്പിനോടുബന്ധിച്ച് പ്രധാനമന്ത്രി അഞ്ചാം തവണയാണ് സംസ്ഥാനം സന്ദർശിച്ചത്. വിമാനതാവളത്തിന്റെ ഉദ്ഘാടനം കൂടാതെ സംസ്ഥാന സർക്കാരിന്റെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു.
Comments