ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു. പുൽവാമയിലെ അവന്തിപോരയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. വധിച്ച ഭീകരന്റെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.
പുൽവാമ ജില്ലയിൽ അവന്തിപോരയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ പോലീസ് ട്വറ്ററിൽ കുറിച്ചിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്‌ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഭീകരർ വെടിയുയർത്തിയെങ്കിലും സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു . സുരക്ഷാ സേന നൽകിയ തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും പോലീസും പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സ്ഥലത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
Comments