തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും. പാലക്കാട് ചെർപ്പുളശേരി എളിയപ്പെറ്റ ചാണ്ടംകുഴി വീട്ടിൽ റഷീദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്. ലിഷയുടേതാണ് വിധി.
മദ്രസയിലെ മുറിയിൽ വെച്ച് 2020 ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്രസയിലേക്ക് പരീക്ഷയുടെ സംശയം ചോദിക്കാനായി എത്തിയ കുട്ടിയെയാണ് റഷീദ് പീഡിപ്പിച്ചത്. തുടർന്ന് പീഡനത്തിന് വിധേയനായ കുട്ടി സംഭവം മാതാപിതാക്കളെ അ റിയിച്ചതോടെ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തതിന് പിന്നാലെയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
Comments