സ്വന്തമായി വീടില്ലെന്ന് കരഞ്ഞ രാഹുൽ ഗാന്ധി കോട്ടും സ്യൂട്ടുമണിഞ്ഞ് ഇംഗ്ലണ്ടിൽ. യുകെയിലെ പരിപാടിയിൽ പങ്കെടുക്കാനാണ് തന്റെ മുടിയും ഭാരത് ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും വെട്ടിയൊതുക്കി കോട്ടും സ്യൂട്ടും ടൈയും ധരിച്ച് പുതിയ രൂപത്തിൽ രാഹുൽ എത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വീടില്ലെന്ന് വിലപിച്ച രാഹുലിന്റെ വാക്കുകൾ ചർച്ചയായിരുന്നു. ഇതിനിടയിൽ തിരഞ്ഞെടുപ്പിനായി നൽകിയ ആസ്തി പട്ടിക പുറത്തുവന്നു. കോടികളുടെ ആസ്തിയുള്ള രാഹുൽ വീടില്ലെന്നും അമ്മേ ഇനി നമ്മളെവിടെ പോകും’ എന്ന് ചോദിച്ചിരുന്നു. ഈ രാഹുൽ ഗാന്ധിയുടെ പുതിയ രൂപമാറ്റം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്
ഭാരത് ജോഡോ യാത്രയിൽ നീണ്ട മുടിയും താടിയുമുള്ള രാഹുൽ വെള്ള ടീഷർട്ട് മാത്രമാണ് ധരിച്ചിരുന്നത്. അതിനുശേഷവും യാതൊരു രൂപമാറ്റവും വരുത്തിയിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിലെ പരിപാടിയിലേക്ക് എത്തുമ്പോഴേക്കും ആളാകെ മാറി. കോട്ടും സ്യൂട്ടും ടൈയും, വെട്ടിയൊതുക്കിയ താടിയും മുടിയുമായി പ്രത്യക്ഷപ്പെടുകയായിരുന്നു രാഹുൽ.
അതേസമയം രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് നിർമ്മിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി അപേക്ഷ നൽകി. ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷൻ കെപി മധുവാണ് കൽപ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്നാണ് ബിജെപിയുടെ അപേക്ഷ.
തനിക്ക് സ്വന്തമായ് ഭവനമില്ല എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രാഹൽ ഗാന്ധിക്ക് വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റയിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കണമെന്ന് അപേക്ഷയിൽ പറയുന്നു. വയനാട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എംപിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെപി മധു അഭിപ്രായപ്പെട്ടു.
Comments