ഏകാന്തത ഓർമക്കുറവിന് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഒരു വ്യക്തി യാതൊരു പ്രവർത്തിയിലും പങ്കുചേരാതെ ഏകാന്തമായി ഇരിക്കുന്നത് ഓർമക്കുറവിന് അഥവാ മേധാക്ഷയ (ഡിമെൻഷ്യ) രോഗാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച്, സാമൂഹികമായി ഒറ്റപ്പെട്ടിരിക്കുന്നത് ഡിമെൻഷ്യ എന്ന രോഗാവസ്ഥയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. ഒരു വ്യക്തിയുടെ ഓർമ, ചിന്ത, പുരോഗമനം, ധാരണ, കഴിവുകൾ എന്നിവയ്ക്ക് ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ. ദൈനംദിന ജീവിത പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടാൻ ഡിമെൻഷ്യ രോഗ ലക്ഷണങ്ങളുള്ളവർക്ക് വളരെ പ്രയാസമാണ്.
ജോൺ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ, ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനം അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റി പ്രസിദ്ധീകരിച്ചു. പുകവലി, അമിത മദ്യപാനം, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ തുടങ്ങിയ ശീലമുള്ള ആളുകൾക്ക് അൽഷിമേഴ്സ് രോഗത്തിനും അനുബന്ധ ഡിമെൻഷ്യയ്ക്കും സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്ന പ്രായമായവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.
ജോൺ ഹോപ്കിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിന്റെ റിപ്പോർട്ട് അനുസരിച്ച് അടിസ്ഥാന ആശയവിനിമയ സംവിധാനത്തിലൂടെ ഈ രോഗാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താമെന്ന് അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ സാമൂഹിക ഒറ്റപ്പെടലിനെ ചെറുക്കുന്നതിനുള്ള മികച്ച ആയുധമാണ്. സാങ്കേതികവിദ്യകളുടെ ഉപയോഗവും മെച്ചപ്പെട്ട സംവിധാനവും മുതിർന്നവരെ സാമൂഹിക ഒറ്റപ്പെടലിൽ നിന്ന് സംരക്ഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Comments