മോസ്‌കോ : കൊറോണ വാക്‌സിൻ കണ്ടുപിടിക്കുന്നതിന് സഹായിച്ച റഷ്യൻ ശാസ്ത്രജ്ഞനെ മരിച്ച നിലയിൽ കണ്ടെത്തി. കൊറോണ വാക്‌സിനായ സ്പുടിന്ക് വി കണ്ടെത്തുന്നതിനായി സഹായിച്ച റഷ്യൻ ശാസ്ത്രജ്ഞൻ ആൻഡ്രി ബോട്ടിക്കോവാണ് മരിച്ചത്. മോസ്‌കോയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തി. 29 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. വാഗ്വാദത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇയാൾ കുറ്റസമ്മതം നടത്തി. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുമ്പും പല കേസുകളിലും പ്രതിയാണ് ഇയാൾ.
റഷ്യയിലെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്‌സിൽ സീനിയർ ഗവേഷകനായി ജോലി ചെയ്യുകയായിരുന്നു ബോട്ടിക്കോവ്. 2020-ൽ സ്പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച 18 ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. 2021-ൽ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ‘ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് പുരസ്‌കാരം’ നൽകി ആദരിച്ചിരുന്നു.
Comments