ലക്‌നൗ: യുപിയിൽ ബുൾഡോസർ നടപടി ഇന്നും തുടർന്ന് യോഗി സർക്കാർ. മുഖ്താർ അൻസാരി സംഘത്തിലെ പ്രധാനിയായ കമലേഷ് സിംഗിന്റെ ഗാസിപൂരിലെ ആഡംബര വീടും സ്ഥാപനവും ബുൾഡോസർ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സമിതി തകർക്കുകയായിരുന്നു.
#WATCH | UP govt's does bulldozer action in Ghazipur on the property of one Kamlesh Singh 'Pradhan' of Mukhtar Ansari gang pic.twitter.com/Nj8MDUceqr
— ANI UP/Uttarakhand (@ANINewsUP) March 5, 2023
ഗാസിപൂർ റെയിൽവേ സ്‌റ്റേഷനിലെ ഫുള്ളൻപൂർ ക്രോസിംഗിലാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച വീടും കടകളും സ്ഥിതി ചെയ്യുന്നത്. അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിൽ വീടും കടകളും പൊളിക്കുന്നതിനുള്ള ഉത്തരവ് പാസാക്കിയിരുന്നു. എന്നാൽ, ഉത്തരവ് ഉണ്ടായിട്ടും നികുതി പിരിവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ സ്ഥലത്ത് കയ്യേറിയതോടെ ഒഴിപ്പിക്കാനുള്ള നടപടി വൈകിപ്പിച്ചു. ഇന്നലെ രാവിലെ തദ്ദേശ സ്വയംഭരണ സമിതി സർക്കാർ ഓഫീസുകൾക്കും മറ്റ് വാടകക്കാർക്കും സ്ഥലം ഒഴിയാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ബുൾഡോസർ നടപടി ആരംഭിച്ചത്.
മരണപ്പെട്ട ഷീറ്റർ കമലേഷ് സിംഗ് ദഹെൻ ഗ്രാമത്തിലെ സെയ്ദ്പൂർ നിവാസിയായിരുന്നു. ഇയാൾ വലിയ കുറ്റവാളിയായിരുന്നു. ജയിലിൽ കഴിയുന്ന മാഫിയ ഡോൺ മുഖ്താർ അൻസാരിയുടെ സംഘവുമായി ഇയാൾക്ക് വലിയ ബന്ധമുണ്ടായിരുന്നു.
ഇന്നലെ ജയിലിൽ കഴിയുന്ന എംഎൽഎ അബ്ബാസ് അൻസാരിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. രണ്ട് നില കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരുകാലത്ത് ഗ്യാങ്സ്റ്ററായിരുന്ന, പിന്നീട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയ മുഖ്തർ അൻസാരിയുടെ മകനാണ് അബ്ബാസ് അൻസാരി. ഇയാളുടെയും സഹോദരൻ ഉമർ അൻസാരിയുടെയും പേരിൽ ജഹാംഗിറാബാദിൽ പണിതുയർത്തിയ രണ്ട് നില വീടിനെതിരെയാണ് സർക്കാർ നടപടിയെടുത്തത്.
കെട്ടിടം പണിയുന്നതിന് മുന്നോടിയായി സ്ഥലമുടമ നേടേണ്ട അനുമതി ഇല്ലാതെയാണ് വീട് പണിതതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനില വീട് പൊളിക്കാൻ സിറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. തുടർന്ന് പോലീസും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആഡംബര വീട് പൊളിച്ചുനീക്കി. അതേസമയം എംഎൽഎ അബ്ബാസ് അൻസാരി കഴിഞ്ഞ മൂന്ന് മാസമായി ജയിലിലാണ്. മൗവിൽ നിന്നുള്ള എംഎൽഎാണ് അബ്ബാസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലായത്.
Comments