കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. കേംബ്രിഡ്ജിലെ പ്രഭാഷണത്തിനിടെ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി കശ്മീരിൽ ‘ഭാരത് ജോഡോ യാത്ര’യ്‌ക്കിടെ തീവ്രവാദികളെ കണ്ടതായി അവകാശപ്പെട്ടിരുന്നു. ഇതിനെയാണ് വിവേക് അഗ്നിഹോത്രി പരിഹസിച്ചത്.
“രാഹുൽ ഗാന്ധിയെ കശ്മീരിലേക്ക് പോസ്റ്റുചെയ്യാനുള്ള സമയമാണിത്. തീവ്രവാദികൾ വരും, അയാളെ നോക്കും, ‘കേൾക്കാനുള്ള ശക്തി അവരെ പരിവർത്തനം ചെയ്യും, ഒടുക്കം അവർ തിരിച്ച് പോകും. ഭീകരവാദത്തിന് തികച്ചും അഹിംസാത്മകമായ പരിഹാരം. ഇന്നത്തെ ഗാന്ധി, രാഹുലിനെ പരിഹസിച്ചുകൊണ്ട് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.
Time to post @RahulGandhi ji in Kashmir. Terrorists will come, look at him, the ‘power of listening’ will ‘transmit’ and they will leave. A perfect non-violent solution to terrorism.
Today’s Gandhi. 🙏🙏🙏 pic.twitter.com/GyebSo5ufl— Vivek Ranjan Agnihotri (@vivekagnihotri) March 5, 2023
വെള്ളിയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രാഹുലിന്റെ പരാമർശത്തിനെതിരെ രംഗത്ത് എത്തി. എന്തുകൊണ്ടാണ് രാഹുൽ സംഭവം സുരക്ഷാ ഏജൻസികളെ അറിയിക്കാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
“കാശ്മീരിൽ തീവ്രവാദികൾ തന്നെ കണ്ടിരുന്നുവെങ്കിലും അവർ തന്നെ ലക്ഷ്യം വയ്‌ക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എന്തുകൊണ്ടാണ് ഇത് സുരക്ഷാ ഏജൻസികളെ അറിയിക്കാത്തത്? രാഹുലിനെ സംരക്ഷിക്കാൻ ഈ തീവ്രവാദികളുമായി കോൺഗ്രസിന് എന്തെങ്കിലും ധാരണയുണ്ടായിരുന്നോ?” ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റിൽ ചോദിച്ചു.
പുൽവാമയിൽ നടന്നത് വെറും വാഹന സ്‌ഫോടനം മാത്രമാണെന്നാണ് രാഹുൽ വിശേഷിപ്പിച്ചതെന്ന് ബിജെപി നേതാവ് പറഞ്ഞു. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു കോൺഗ്രസ് എംപി സൈനികരെ അപമാനിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ ചിത്രം എടുത്ത്ക്കാണിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
Comments