മുംബൈ: നാഗ്പൂർ, മുംബൈ എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു. 5.51 കോടി രൂപയുടെ ആഭരണങ്ങളും 1.21 കോടി രൂപ പണവുമാണ് ഇഡി കണ്ടെത്തിയത്.
വ്യവസായി പങ്കജ് മഹാദിയ ഉൾപ്പെടെ നിരവധിയാളുകളുകൾ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൾ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാർച്ച് മൂന്നിന് നാഗ്പൂരിലെയും മുംബൈയിലെയും 15 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തി.
Maharashtra | ED has conducted searches & survey at 15 locations in Nagpur & Mumbai in relation to the investment fraud by Pankaj Mehadia, Lokesh & Kathik Jain. Unaccounted jewellery worth Rs 5.51 crore and cash Rs 1.21 crore has been seized. Further investigation is underway:ED pic.twitter.com/xXMrq7eXw1
— ANI (@ANI) March 6, 2023
പങ്കജ് മഹാദിയ, ലോകേഷ് ജെയിൻ, കാർത്തിക് ജെയിൻ എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് ഒരേസമയം പരിശോധന നടത്തിയത്. മൂന്ന് പേരും നിക്ഷേപ തട്ടിപ്പ് കേസിലെ ആരോപണ വിധേയരാണ്. റെയ്ഡിൽ കണ്ടെടുത്ത വസ്തുക്കളിൽ ചില ഡിജിറ്റൽ ഡിവൈസുകളും സുപ്രധാന രേഖകളുമുണ്ടെന്ന് ഇഡി അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments