കോട്ടയം: എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി അടച്ചുപൂട്ടി കോട്ടയം പാലാ കൊട്ടാരാമറ്റം സ്വകാര്യ ബസ് സ്റ്റാൻഡ്. ജനകീയ പ്രതിരോധ യാത്ര ഈ മാസം 11-നാണ് കോട്ടയത്തെത്തുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഒരുക്കുങ്ങൾ ആരംഭിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയിൽ ബിജെപിയും യുഡിഎഫും രംഗത്ത് വന്നിരുന്നു. ജാഥയുടെ പേരിൽ നഗരസഭ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നാണ് രാഷ്‌ട്രീയപാർട്ടികളുടെ ആരോപണം.
എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. പന്തൽ നിർമ്മാണം പൂർത്തിയാലുടൻ ബസ് സ്റ്റാൻഡ് തുറന്ന് കൊടുക്കുമെന്ന് നഗരസഭ ഭരണസമിതി അറിയിച്ചു. കഴിഞ്ഞ മാസം ചേർന്ന നഗരസഭ കൗൺസിൽ യോഗം ഏകണ്ഠമായാണ് ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കാൻ തീരുനമാനിച്ചതെന്നാണ് നഗരസഭ പറയുന്നത്. ബസ് സ്റ്റാൻഡിലാണ് ജാഥയുടെ സ്വീകരണ പന്തൽ ഒരുക്കുന്നത്.
ദിവസനേ നൂറുക്കണക്കിന് ബസ് ട്രിപ്പുകളാണ് കൊട്ടാരമറ്റം സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. എന്നാൽ അഞ്ച് ബസുകളിൽ കൂടുതൽ കയറാൻ സ്ഥമില്ലാത്ത അവസ്ഥയാണിപ്പോൾ ഇവിടെ. വിദ്യാർത്ഥികളും സ്ത്രീകളും അടക്കമുള്ളവർ കടുത്ത വെയിലിൽ ഇരിപ്പിടമില്ലാത്ത ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്.
Comments