ബെയ്ജിംഗ്: ചൈനയിൽ പുതിയ പ്രധാനമന്ത്രിയായി ഷി ജിംഗ് പിങിന്റെ വിശ്വസ്താനായ ലി ക്വിയാങിനെ തിരഞ്ഞെടുത്തു. കൊറോണ മഹാമാരിയെ തുടർന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കുറഞ്ഞിരുന്നു. ഇതിനെ തരണം ചെയ്യാൻ ലി ക്വിയാങ്ങിന്റെ നിയമനം സഹായിക്കുമെന്നാണ് ഷി ജിംഗ് പിങിന്റെ വാദം. 63-കാരനായ ലി ക്വിയാങ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയാണ്. കൂടാതെ 2004-നും 2007-നും ഇടയിൽ ഷി ജിംഗിന്റെ ചീഫ് ഓഫ് സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഷി ജിംഗ് പിങ് തുടർച്ചയായി മൂന്നാം തവണയും അധികാരത്തി ലേറിയത്. ചൈനയിലെ റബ്ബർ സ്റ്റാമ്പ് പാർലമെന്റയായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് അംഗങ്ങൾ ഐക്യകണ്‌ഠേനയാണ് ഷിയെ അധികാരത്തിലേറ്റിയത്. ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായി മൂന്നാം തവണയും ഷി ജിങ് പിങാണ് ആധിപത്യം തുടരുന്നത്.
ഷി ഭരണാധികാരിയായിരിക്കുമ്പോഴാണ് കൊറോണ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും കൊറോണ ഭീതിയിൽ നിന്ന് ചൈന മുക്തി നേടിയിട്ടില്ല. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ചൈനയോട് ലോകാരോഗ്യ സംഘടന വിശദീകരണം ചോദിച്ചിരുന്നു. പക്ഷെ ഉത്തരം പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ഷി ഭരണകൂടം.
Comments